Friday, April 20, 2007

കറുത്ത സമുദ്രങ്ങള്‍...വെളുത്ത തിരകള്‍..

മനസ്സൊരു ശൂന്യ ജലാശയമല്ലൊ..
മുങ്ങി തപ്പാം കദനങ്ങള്‍..
കനല്‍കല്ലുകളിനി ചേര്‍ത്തു കൊരുത്തും..
പണിയാമറിയാ ശില്‍പ്പങ്ങള്‍..

തുള്ളിയുറഞ്ഞൊരു കോമരമായി..
താണ്ടിപോന്നതു പിന്‍ വഴികള്‍..
അസ്പഷ്ടം..ഈ താളത്തിന്നുടല്‍..
താഴേക്കുള്ള ചുഴിക്കുത്ത്‌..

ഒരു കരിയിലയുടെ ദുഖം പിന്നൊരു..
കാടിന്‍ നടുവില്‍ സങ്ങേതം..
ചീവീടിന്‍
ദുഖാര്‍തമീരോദന-
മിനിയും കാണാന്‍ സ്വപ്നങ്ങള്‍..

നഗ്നയവള്‍, അവഹേളിതയിനിയും..
രക്തവിഭൂഷിത...സഖിയല്ലൊ
..ഉണര്‍ന്നിരുന്നാലില്ലാ ശബ്ദം..
ഇല്ലാ മുഖവും, ഭ്രാന്താവാം..

ഓര്‍മ്മകളില്‍ നിന്നോടിയൊളിക്കാന്‍..
ഇനിയും ഭീരുത കനിയില്ല..
വികാരനൗകകള്‍, വേളിപുടവകള്‍..
പിന്‍ വിളിയാവും മൗനങ്ങള്‍...

പൗര്‍ണമി വീണുകിടക്കും പാരി-
ജാതമലരിന്‍ വൃതശുദ്ധി..
മറവിയാമീ..മണ്‍കൂനകളില്‍..
മൂടിവെക്കാനെളുതല്ല.

കറുകറുത്ത..സമുദ്രങ്ങളിലിനി..
വെളുത്തടിക്കാമോളങ്ങള്‍..
മാറാലകളില്‍ മൂടിയ ചിന്തകള്‍.
.മായ്ക്കാമിനിയീ തീരത്ത്‌..

പാതികണ്ടൊരു, സ്വപ്നങ്ങളുമായ്‌..
ഞെട്ടിപിടയാനാവില്ല..
കടന്നല്‍കൂടുകള്‍..കാതിന്‍ പിന്നില്‍..
മുരളേണ്ടിനിയൊരു നാളുകളും..

മയങ്ങി വീഴും മനസ്സില്‍ വീണ്ടും..
നിര്‍വൃതി പൂണ്ടു കിതച്ചീടാം..
എന്നെന്നോ കൈമോശം വന്നൊരു-
സ്വര്‍ഗ്ഗം തേടിയുയര്‍ന്നീടാം..

വിയര്‍പ്പുനദികള്‍ പുഴയായൊഴുകാം..
വരമ്പുകെട്ടി നിറുത്തീടാം..
അഗാധദുഖ പടുകിണറുകളില്‍-
അലിയതെന്നെ പുണരൂ നീ...

Tuesday, March 27, 2007

"താലി"

ജീവിതത്തില്‍ എനിക്കെന്നെ തിരിച്ചറിവില്ല..
പിന്നെ നീയാരു?

തളരുംബോള്‍ കൊരിയെടുക്കാന്‍..
ചതിച്ചു കുഴിയില്‍ ചാടിക്കാന്‍..
സൗമ്യമായ തിളങ്ങുന്ന പുറംതോടില്‍..
സ്നേഹിക്കുന്ന ഒറ്റമുഖം..

ഒരുതിരമാലയുടെ ഗാംഭീര്യം..
ഇരുട്ടിന്റെ ദുഷ്കരമായ ഇരുമ്പുവല..ഭേദിച്ചു..
" ഈ ജീവിതം എത്ര നല്ലതാണു"..
കൗശലത്തിന്റെ മൂടുപടം..

അസംതൃപ്ത...അസൂയാലു..അവഗണിക്കപ്പെടുന്നവള്‍..
ലോകത്തോടു മുഴുവന്‍ പുച്ചവും അനുകമ്പയും..
സഹതാപത്തിന്റെ..തടാകതീരങ്ങളില്‍..
വൈര്യാഗ്യത്തിന്റെ..തീ..
കണ്ണുനീരിന്റെ...ശേഖരം..
തീക്കനലുകല്‍ കൊണ്ടു ഒരു "താലി"
..
വിണ്ണിന്റെ..മുറ്റത്തു..പ്രകാശത്തിന്റെ..വടുക്കളില്‍
രക്തം കിനിയുമ്പോല്‍..നിന്നെ ഞാന്‍ അറിയുന്നു..
നീ സീതയെ ക്രൂശിക്കുന്നവന്‍..
പാഞ്ചാലിക്കു ദാസ്യപ്പണി ചെയ്യുന്നവന്‍..

Tuesday, March 20, 2007

അസ്ത്വിത്വം.

രണ്ട്‌ കയ്യുകളുണ്ടായിരുന്നെനിക്കു..
ബാല്യത്തിണ്റ്റെ കൌതുകങ്ങളില്‍..
മാതാപിതാക്കളാ കൈ പിടിച്ചു..

കൌമരതിണ്റ്റെ പ്രസരിപ്പില്‍..
കളികൂട്ടുകാരതു സ്വന്തമാക്കി..

യൌവനത്തിണ്റ്റെ വര്‍ണങ്ങലില്‍..
പ്രണയിനിയവ രണ്ട്‌ം കവര്‍ന്നെടുത്തു..

ബലിഷ്ടമായ യുവത്വതില്‍ ജനിതാക്കല്‍ പറഞ്ഞു..
ഇവയിനി ങങ്ങക്കുവേണ്ടി..
ഞനതവര്‍ക്കു കൊടുത്തു..

കൂട്ടുകാര്‍ പറഞ്ഞു, നാട്ടുകാര്‍ പറഞ്ഞു..
പ്റണയിനി പറഞ്ഞു..അവര്‍ക്കും കൊടുത്തു..

ജീവിതത്തിലെന്നോ ഇരുകയ്യാല്‍ താലിചാര്‍ത്തിയ..
പ്രിയതമ ചോദിച്ചു..ഒരു കയ്യെനിക്കു തരൂ..

ഒരായിരം തിരിയുള്ള തീക്കനി തിന്നപോല്‍..
ഞെട്ടിതരിച്ചു ഞാന്‍..
ഇരുകരമില്ലാതെ..മുഖമില്ലാതെ..
നീരനിഞ്ഞ മിഴിയിണയില്‍ ദഹിച്ചു തീര്‍ന്നു..

Wednesday, March 14, 2007

ലഹരി

അധ്യായം ഒന്ന്‌.
ഹയ്യാത്‌ റീജന്‍സിയിലെ ശീതീകരിച്ച മുറിയില്‍
എന്നെ സിരകലിലേറ്റി നീയിരുന്നു..
അപ്സരസ്സുകള്‍ താഴെ വരുന്നതും അവര്‍ക്കൊപ്പം
ചിത്രശലഭമായി നീ പാറുന്നതും
എന്നൊടുള്ള നിണ്റ്റെ അടങ്ങാത്ത ദാഹം നിദ്ര തൂങ്ങിയ കണ്‍പോളകലൊടെ
എന്നില്‍ തലചായിച്ചപോള്‍ വ്യാഴവട്ടങ്ങളായുള്ള എണ്റ്റെ കാമുകാനിന്നിലേക്കു ശയിച്ചു ഞാനും..
പിന്നീടു "ലീലയില്‍" "റാഡിസണില്‍" " അശൊകയില്‍"
ഞാന്‍ എന്ന കടം കഥ നിന്നെ വിടാതെ പിന്തുടര്‍ന്നു..
പൂവില്‍ ബ്രഹ്മം രചിക്കുന്ന അജജതയിലേക്കു നീ കൂപ്പുകുത്തിയപ്പൊല്‍മറിയുന്ന കണ്ണുകളില്‍ ,
വരളുന്ന ചുണ്ടുകളില്‍.. പനിനീര്‍മഴയായി നിന്നില്‍ വീണ്ടും ശയിച്ചു ഞാന്‍.
അധ്യായം രണ്ട്‌:
നക്ഷത്രങ്ങള്‍ തുന്നിയ തലപ്പാവുകളില്‍ നിന്നു..
പാതയോരത്തെ ചെളിയില്‍, നായകള്‍ തെണ്‍ടൂന്ന തെരുവുകളില്‍
ഉന്തുവണ്ടികളില്‍ , നീയെന്നെ പ്രണയിച്ചു
അഗാധ പ്രണയത്തിണ്റ്റെ മുരളിയൂതുന്ന നിന്നിലലിയാന്‍
പിന്നെയും ഞാന്‍ എന്നും ബക്കിയായി
നീ ഇടറിയപ്പൊള്‍ താങ്ങായില്ലെങ്ഗിലും
പിറ്റേന്നു തേടി നീയെത്തുന്നതും കാത്തിരുന്നു ഞാന്‍..
ഒരു തുടര്‍ക്കഥ പോലെ നിന്നില്‍ ഞാനും എന്നില്‍ നീയും
അലിയുകയാണിന്നും..
സ്നേഹമാം മിഥ്യ തന്‍ ചുണ്ടില്‍ കുരുങ്ങി നീ.. കരളുനീറുമ്പോല്‍,
മിഴിനീരണിയുമ്പോള്‍മലര്‍മാരിയായ്‌ നിന്നില്‍ പെയ്തിറങ്ങാന്‍...
ഒരോ ദിനവും ഒരോ പേരില്‍ നീ നുണയുകയാനെന്നെ...
വിസ്കി, ബ്രാന്‍ഡീ,വോഡ്‌ക,റം..
കോടാനുകോടിയെന്‍ കമുകര്‍ക്കൊപ്പം നീയൊരാള്‍കൂടി
ഞാന്‍ നിണ്റ്റെ സിരകളില്‍ എന്നും നുരയുന്ന "ലഹരി"

Friday, March 9, 2007

കടംകഥ

ഇന്നലെ എയര്‍പോര്‍ടിലെ കണ്ണാടിയില്‍..
വെളുത്ത മുഖം കണ്ടു പകച്ചു പോയി നാന്‍..
കറുപ്പില്‍ നിന്നും വെളുപ്പിന്റെ നൈര്‍മ്മല്യത്തിലേക്കു ദൂരം കുറവൊ..ഇത്രയും..
ബംഗാളില്‍ നിന്നും ന്യുയൊര്‍ക്കിലേക്കു ഒരു നിമിഷാര്‍ധം താണ്ടിയെത്തി..
വെളുത്ത മനുഷ്യനെ സ്നേഹിച്ചു തുടങ്ങവെ..
വെള്ളിടി പോലൊരു ശബ്ധം നിദ്രയുടച്ചു..
"മനുഷ്യാ..മണി അഞ്ചു..റബര്‍ കത്തി എടുത്തൊളൂ.."
പുതിയതില്‍ നിന്നും പഴയതിലേക്കുള്ള വീഴ്ചയില്‍ റബര്‍ മരങ്ങളുടെ ഇരുലിളേക്കു..
ഞെട്ടിയുണര്‍ന്ന മകന്റെ കരച്ചിലിന്റെ താളത്തില്‍
റബര്‍മരത്തിന്റെ മാംസളതയിലേക്കു ഊളിയിടവെ..
കറുപ്പില്‍ നിന്നും വെളുപ്പിലേക്കുള്ള ദൂരം ..
മൂടി നിന്ന ഇരുട്ടു പോലെ..കടംകഥയായി..